കോഴിക്കോട്: എലത്തൂർ ട്രെയിൻ കത്തിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷാരൂഖ് സെയ്ഫിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവവും പഴക്കവും പോലീസ് സർജൻ പരിശോധിക്കും. ട്രെയിൻ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയപ്പോൾ പ്രതിയുടെ മുഖത്തിന് പൊള്ളലേറ്റിരുന്നു. ഈ പൊള്ളൽ ഗുരുതരമാണോ എന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിക്കും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.
വൈദ്യ പരിശോധന പൂർത്തിയായ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. എന്നാൽ, കോടതി ഇന്ന് അവധിയായതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഔദ്യോഗിക വസതിയിലാവും പ്രതിയെ ഹാജരാക്കുക. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും പൊലീസ് കോടതിയിൽ നൽകും. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ സി.ജെ.എം കോടതിയിൽ റെയിൽവേ പൊലീസ് നേരത്തെ സമർപ്പിച്ചിട്ടുണ്ട്. തെളിവുകളടക്കം വിവരിച്ച് രണ്ട് പട്ടികയായുള്ള മഹസറും കോടതിക്ക് കൈമാറിയിട്ടുണ്ട്.
കേസില്‍ യുഎപിഎ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.
മറ്റൊരാളുടെ ഉപദേശമാണ് ട്രെയിനിന് തീയിടാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഷാരൂഖ് സെയ്ഫിയുടെ മൊഴി. ആക്രമണം നടത്തിയാൽ നല്ലത് വരുമെന്ന് ആരോ ഉപദേശിച്ചതായി പ്രതി മഹാരാഷ്ട്ര എടിഎസിന് മൊഴി നൽകി. എന്നാൽ പലതവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കിയിലെന്നാണ് വിവരം. അന്വേഷണത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.