കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർഇഎസ്എ) വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രോൺ സർവേ നടത്തി. എയർപോർട്ട് അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിർദേശപ്രകാരമാണ് സർവേ നടത്തിയത്.
കരിപ്പൂരിൽ നിലവിൽ 2860 മീറ്റർ റൺവേയുണ്ടെങ്കിലും 2700 മീറ്റർ മാത്രമാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ഭാഗം സാങ്കൽപ്പിക റെസയായി കണക്കാക്കപ്പെടുന്നു. നിലവിലുള്ള 90 മീറ്ററിൽ നിന്ന് 240 മീറ്ററായി RESA വർധിപ്പിക്കുന്നതോടെ റൺവേ പൂർണമായും ഉപയോഗയോഗ്യമാകും. ഇതിന്റെ ഭാഗമായാണ് സർവേ നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.