കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. മാഹി സ്വദേശിയായ യുവാവാണ് കോഴിക്കോട് പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോൾ ഒഴിച്ച് മരിക്കാൻ ശ്രമിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് പൊലീസ് സ്റ്റേഷനു മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാമുകിയായിരുന്ന യുവതി യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍, കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് യുവാവ് പറയുന്നത്. രണ്ട് ദിവസം മുമ്ബ് കാമുകി മറ്റൊരു യുവാവിന്റെ കൂടെ പോയത് സഹിച്ചില്ല.
ഇക്കാര്യം സംസാരിക്കുന്നതിന് വേണ്ടിയാണ് താന്‍ കാമുകിയെ വിളിച്ചതെന്നും അതിനാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും യുവാവ് പറയുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഇയാള്‍ പെട്രോളുമായെത്തി ദേഹത്തൊഴിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയടക്കം സ്ഥലത്തെത്തി, യുവാവിനെ ഒരുവിധം അനുനയിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.