തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർത്ത് മറ്റൊരു മെയ് ദിനം. മുതലാളിത്തത്തിന്റെ ചൂഷണങ്ങൾക്കിടയിലും തൊഴിലാളികൾ ഏതൊരു രാജ്യത്തിന്റെയും സാമൂഹിക ശക്തിയായി നിലകൊള്ളുന്നു എന്നതും ഈ ലോക തൊഴിലാളി ദിനത്തിലെ ശക്തമായ പ്രതീക്ഷയാണ്.
തൊഴിലാളികളുടെ അവകാശ പോരാട്ടത്തിൽ ചരിത്രത്തിൽ അലയടിച്ച ദിനം. തൊഴിലാളിയുടെ ത്യാഗവും സഹനവും കഷ്ടപ്പാടുകളും മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. 1886-ൽ ചിക്കാഗോയിലെ എഎം മാർക്കറ്റിൽ രക്തം ചിന്തിയ ധീര തൊഴിലാളികൾക്ക് മുന്നിൽ ഓരോ തൊഴിലാളി ദിനവും അനുസ്മരിക്കപ്പെടുന്നു. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം ലോകമെമ്പാടും ഒരു മുദ്രാവാക്യമായി മാറിയ ദിനം. 1889-ൽ പാരീസിലെ ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസാണ് ആദ്യമായി മെയ് ദിനം ആഘോഷിച്ചത്. 1923-ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ആഘോഷിച്ചത്.
കാലമിത്ര പുരോഗമിച്ചിട്ടും ഇന്നും തൊഴിലാളികൾക്ക് പൂർണ്ണ നീതി ലഭിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ചൈനയും റഷ്യയും തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നതിലേക്ക് നീങ്ങുകയാണ്. അമേരിക്കയിൽ, ആമസോൺ, സ്റ്റാർബക്സ് തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിലെ തൊഴിലാളികൾ തൊഴിൽ നിയമങ്ങൾ ആവശ്യപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ജോലികളും വരുമെന്ന പ്രതിസന്ധിയും തൊഴിലാളിക്ക് മറികടക്കേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. മെയ് ദിനം ആഘോഷത്തിന്റെ ദിനം മാത്രമല്ല, വരാനിരിക്കുന്ന ശക്തമായ സമരങ്ങൾക്കുള്ള ഊർജം പകരുന്ന ഒരു ദിനം കൂടിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









