മലപ്പുറം : കെഎസ്ആർടിസി ബസിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ മലപ്പുറം വെന്നിയൂരിൽ മൂന്നാർ – ബെംഗളൂരു സ്വിഫ്റ്റ് ബസില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഗൂഢല്ലൂര്‍ ചെമ്പക്കൊല്ലി വീട്ടിൽ വാസുവിന്റെ മകൾ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്. ഇരുവർക്കും 30 വയസ്സ് പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു.
അങ്കമാലിയിൽ നിന്ന് യുവതിയും യുവാവ് എടപ്പാളില്‍നിന്നുമാണ് ബസില്‍ കയറിയത്. ഇരുവരും മുന്‍ പരിചയക്കാരാണ്. ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഒരുമിച്ചാണ് ഇവര്‍ ഇരുന്നത്. അതിനിടെ ഇരുവരും വാക്കേറ്റമുണ്ടായിരുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു. കോട്ടയ്ക്കലില്‍വച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണു സംഭവം. സീതയുടെ നെഞ്ചില്‍ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട്. ഭക്ഷണത്തിനായി ബസ് ചങ്കുവെട്ടിയിൽ നിര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള യാത്രയിൽ വെന്നിയൂരിലെത്തിയപ്പോൾ കത്തി പോലുള്ള ആയുധം ഉപയോഗിച്ച് യുവാവ് യുവതിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. യുവാവ് കത്തി പുറത്തേക്ക് എറിഞ്ഞതായും ബസ് ജീവനക്കാര്‍ പറഞ്ഞു.
യുവാവ് സ്വയം കഴുത്തറുക്കാനും ശ്രമിച്ചു. ഇരുവരെയും ഉടൻ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.