മലപ്പുറം: കെ സ്വിഫ്റ്റ് ബസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി യുവതിയുടെ കുടുംബം. അക്രമിയായ സുനിൽ സഹോദരിയെ നിരന്തരം ശല്യപ്പെടുത്തുകയും ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതിയുടെ സഹോദരൻ പ്രതികരിച്ചു.
പേടിച്ചാണ് മകള്‍ വീട്ടിലേക്ക് പുറപ്പെട്ടതെന്നും, വരുന്നതിന് തൊട്ടുമുമ്ബ് വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യുവതിയുടെ അമ്മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിലാണ് ആക്രമണം ഉണ്ടായത്. യുവതി അങ്കമാലിയിൽ നിന്നും പ്രതി മലപ്പുറം ജില്ലയിൽ നിന്നുമാണ് ബസിൽ കയറിയത്.
ബസ് മലപ്പുറം വെന്നിയൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയ ശേഷം വീണ്ടും യാത്ര തുടങ്ങിയപ്പോഴായിരുന്നു ആക്രമണം. ബസ്സിന്റെ പിൻസീറ്റിൽ നിന്ന് യുവതി ഇരിക്കുന്ന സീറ്റിന് സമീപം എത്തിയ സുനിൽ യുവതിയെ കുത്തുകയായിരുന്നു. ഇതിനുശേഷം ബസിന്റെ പുറകിൽ പോയി സ്വയം കഴുത്തറുത്തു. യുവതിയുടെ നെഞ്ചിലാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.