കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതിനേക്കാൾ വനസൗന്ദര്യത്തിന്റെ വ്യർഥമായ കാഴ്ചകളാണ് വയനാട് ചുരം നമുക്കായി ഒരുക്കിയത്. കോഴിക്കോട് ജില്ലയുടെ താഴ്‌വരയായ അടിവാരത്ത് നിന്ന് ആരംഭിക്കുന്ന ഈ പാത 9 ഹെയർപിൻ വളവുകൾ താണ്ടി ലക്കിടിയിൽ അവസാനിക്കുമ്ബോള്‍ സമുദ്രനിരപ്പില്‍നിന്നും ഏകദേശം 2,625 അടി മുകളിലാണ് നാം എത്തിച്ചേരുക.
റോഡിനിരുവശവും നിബിഡ വനം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഹെയർപിൻ വളവുകളിലെ വ്യൂപോയിന്റുകളിൽ നിന്ന് പ്രകൃതി സൗന്ദര്യത്തിന്റെ വ്യത്യസ്ത തലങ്ങൾ കാണാം. മഴക്കാലത്ത് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും ചെറിയ നീര്‍ച്ചാലുകളും ചുരത്തിന്റെ ഭംഗി തീർക്കുന്നു. അങ്ങനെ വയനാട്ടിൽ എത്തുന്ന ഓരോ സഞ്ചാരിയുടെയും കണ്ണും മനസ്സും നിറയ്ക്കാൻ ഈ ചുരത്തിന് കഴിയും.
എന്നാൽ മഴക്കാലത്ത് വയനാട്ടിലേക്കുള്ള യാത്രയിൽ ഓരോ സഞ്ചാരിയും കണ്ണും മനസ്സും തുറന്നിരിക്കണം. മഴക്കാലത്ത് ഇവിടെ മണ്ണിടിഞ്ഞ് അപകടങ്ങൾ പതിവാണ്. വാഹനങ്ങൾ റോഡിൽ നിന്ന് തെന്നി വീഴുന്ന സംഭവങ്ങൾ കുറവല്ല. മാത്രമല്ല, ഗതാഗതക്കുരുക്കും യാത്രക്കാരെ വലയ്ക്കുന്നു. ചുരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മൾട്ടി ആക്‌സിൽ ബസുകളും ചരക്ക് ലോറികളും ടിപ്പറുകളും മണിക്കൂറുകളോളം ചുരത്തിൽ ഗതാഗത തടസം സൃഷ്ടിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇത് ഒരു പരിധിവരെ പരിഹരിച്ചില്ലെങ്കിൽ മഴക്കാലത്ത് വയനാട് ചുരത്തിലൂടെയുള്ള യാത്ര ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാകും.
കഴിഞ്ഞ ദിവസം വയനാട് ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍നിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സൂപ്പർ ഡീലക്സ് ബസ്സാണ് അപകടമുണ്ടായത്. ഉച്ചക്ക് 3.30ഓടെയാണ് ചുരത്തില്‍ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് ചരിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.