തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 40 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, ഇന്നലെ ഉച്ചയ്ക്കു ശേഷം കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി. കുറ്റ്യാടി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു. കനത്ത മഴയിലും കാറ്റിലും കുറ്റ്യാടി മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. തിരുവമ്പാടി ചെറുപുഴയാറിന് കുറുകെയുള്ള താൽക്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കാവിലുംപാറ പഞ്ചായത്തിൽ മൂന്ന് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. വേളം പഞ്ചായത്തിൽ തെങ്ങ് വീണ് മൂന്ന് വീടുകൾ തകർന്നു. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
പതങ്കയത്ത് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ ഇരുവഴിഞ്ഞിപ്പുഴയില്‍ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ താനൂർ സ്വദേശികളായ രണ്ടുപേരെ നാട്ടുകാർ കയറിൽ കെട്ടി രക്ഷപ്പെടുത്തി. ശക്തമായ കാറ്റിൽ മലയോര മേഖലകളിൽ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾക്ക് വ്യാപക നാശമുണ്ടായി. പാലക്കാട് ജില്ലയിലെ മരുതോങ്കര പശുക്കടവിലും വടക്കാഞ്ചേരിയിലും ഇടിമിന്നലേറ്റ് രണ്ട് പശുക്കൾ ചത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.