കോഴിക്കോട്: താമരശ്ശേരി പൊലീസ് പരിധിയിലെ പുതുപ്പാടിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ചുരത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ യുവാവ് കൊലപാതക കേസും മയക്കുമരുന്ന് കേസുമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കല്‍പ്പറ്റ പുഴമുടി കടുമിടുക്കില്‍ വീട്ടില്‍ ജിനാഫ് (32) ആണ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലെ പെരുവണ്ണാമുഴി പന്തിരിക്കര ഇര്‍ഷാദ് വധക്കേസില്‍ പ്രതിയാണ് ജിനാഫെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കള്ളകടത്ത് നടത്തി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഉടമക്ക് കൈ മാറാതെ സ്വര്‍ണ്ണവുമായി മുങ്ങിയ ഇര്‍ഷാദിനെ വൈത്തിരിയിലെ ലോഡ്ജില്‍ നിന്നും ജിനാഫ് ഉള്‍പ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. ശേഷം കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു സ്വര്‍ണ്ണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷൻ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാൻ പുഴയില്‍ ചാടിയ ഇര്‍ഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു. ആ കേസില്‍ മൂന്നര മാസം ജയിലില്‍ കിടന്ന് ജിനാഫ് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമാണ് വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചത്.
വയനാട് കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തില്‍ പെട്ടായാളാണ് ജിനാഫെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെയും അടുത്ത സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തും നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ജിനാഫ് തമിഴ് നാട്ടിലേക്കു കടന്നതായി പൊലീസിന് മനസ്സിലായത്. ഇയാള്‍ ഉള്‍പ്പെട്ട വയനാട്ടിലെ ലഹരി സംഘത്തെക്കുറിച്ച് വിശദമായി പോലീസ് അന്വേഷിക്കുകയാണ്. പ്രത്യേക സംഘം തമിഴ്നാട്ടിലെ കോയമ്ബത്തൂരിന് അടുത്തുള്ള ചേരൻ നഗര്‍ എന്ന സ്ഥലത്തു വെച്ച് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം രണ്ടിന് വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ എത്തിയ ജിനാഫ് പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു. ഒരു ദിവസം വൈത്തിരിയുള്ള കാട്ടില്‍ കഴിഞ്ഞ് മൂന്നിന് വടകര നിന്നും രാത്രി ട്രെയിൻ കയറി ചെന്നൈയിലും പിന്നീട് കോയമ്ബത്തൂരും എത്തി ഒളിവില്‍ കഴിയുന്നതിന് ഇടയിലാണ് ചേരൻ നഗര്‍ എന്ന സ്ഥലത്ത് വെച്ച് പൊലീസിന്റെ പിടിയിലാവുന്നത്. മെയ് 28-ന് ആണ് താമരശ്ശേരിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് കാറില്‍ കയറ്റി വയനാട്ടിലും പിന്നീട് കഴിഞ്ഞ 30ന് നിര്‍ബന്ധിച്ച് കാറില്‍ കയറ്റി എറണാകുളത്ത് നെടുമ്ബാശ്ശേരിയില്‍ വെച്ചും പീഡിപ്പിച്ചത്.
ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ ഇറക്കി മടങ്ങുന്ന വഴിയാണ് പ്രതി കാറില്‍ വെച്ചും ലോഡ്ജില്‍ വെച്ചും മയക്കു മരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ജൂണ്‍ ഒന്നിന് രാവിലെ പത്തര മണിക്ക് താമരശ്ശേരി ചുരത്തില്‍ വ്യൂ പോയന്റിന് സമീപം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി ആര്‍.കറപ്പസ്വാമി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജിനാഫിനെ വലയിലാക്കിയത്. താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടി, ഇൻസ്‌പെക്ടര്‍ സത്യനാഥൻ എൻ.കെ, സ്പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, താമരശ്ശേരി എസ് ഐ അഖില്‍.വി.പി, എസ്.സി.പി.ഒ. ജയരാജൻ.എൻ എം, സി.പി.ഒ. റീന, ഷൈജല്‍,മുക്കം എസ് ഐ ജിതേഷ് കെ.എസ്, സി.പി.ഒ ശോബിൻ വി.ആര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.