കോഴിക്കോട്: ആള്‍മാറാട്ടം നടത്തി സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് മുഴുവൻ പണം നല്‍കാതെ മുങ്ങിയ പോലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ട്രാഫിക് എസ്.ഐ.ക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയില്ല. പേരിന് ശിക്ഷാനടപടിയായി കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. രണ്ടുദിവസം അവിടെ തങ്ങിയ എസ്‌ഐ മൂന്നാംനാള്‍ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസില്‍തന്നെ തിരിച്ചെത്തി.
സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുത്ത് 3000 രൂപയുടെ മുറിക്ക് 2000 രൂപനല്‍കി ടൗണ്‍ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലില്‍നിന്ന് മുങ്ങിയ എസ്.ഐ.യുടെ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിറ്റി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശത്തെത്തുടരന്നായിരുന്നു സ്ഥലംമാറ്റം.
ഒരു ഘടകകക്ഷി മന്ത്രിയുടെ രാഷ്ട്രീയസ്വാധീനത്താലാണ് എസ്.ഐ. അതിവേഗം തിരിച്ചെത്തിയതെന്നാണ് പോലീസിലെ ഒരുവിഭാഗം ആരോപിക്കുന്നത് മെയ് 10-നായിരുന്നു ഹോട്ടലില്‍ എസ്.ഐ. ആള്‍മാറാട്ടം നടത്തി മുറിയെടുത്തതും പണം നല്‍കാതെ മുങ്ങിയതും. മുമ്ബും പലതവണ ഇതേ എസ്.ഐ.ക്കെതിരേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.