ഒരാഴ്ചയ്ക്കിടെ കോഴിവില കുത്തനെ ഉയർന്നു. ഒരാഴ്ച മുമ്പ് 180 രൂപയുണ്ടായിരുന്ന കോഴിയിറച്ചി 230 മുതൽ 240 രൂപ വരെയാണ്. ഓണവിപണി മുന്നിൽ കണ്ട് കോഴി ഇറച്ചിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുകയാണെന്നാണ് ചിക്കൻ വ്യപാരി സമിതി പറയുന്നത്.
ഓണം പ്രമാണിച്ച് ഇനിയും വില വർധിക്കുമെന്ന് കരുതി ഫാമുകാർ കോഴിയെ പൂഴ്ത്തിവെക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. വലിയ വില കൊടുത്താണ് ഏജന്റുമാർ കോഴിയെ കൊണ്ടുവരുന്നത്. നേരത്തെ വില കൂടിയപ്പോൾ സർക്കാർ ഇടപെട്ടതുകൊണ്ട് വില കുറഞ്ഞിരുന്നു. ഓണം അടുക്കും തോറും ഇനിയും വില കൂടുമെന്നും എന്നാൽ തങ്ങൾ വില വർധിപ്പിക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നതെന്നും വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ എത്രയും പെട്ടന്ന് ഇടപ്പെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.