ഇന്നലെ വൈകിട്ട് മുക്കത്ത് നാല് കുട്ടികളടക്കം പതിനഞ്ച് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മുക്കം, മാമ്പറ്റ, കുറ്റിപ്പാല, മണാശ്ശേരി മേഖലകളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. രാത്രി വൈകിയും ആക്രമണം തുടർന്നതോടെ മുക്കം നഗരസഭാ അധികൃതരും വിവിധ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് മണാശ്ശേരി കോദാലത്ത് വയലിൽ നായയെ ചത്തനിലയിൽ കണ്ടെത്തിയത്. ഇന്നലെ നായയുടെ ജഡം പരിശോധിച്ചു. കോഴിക്കോട് വെറ്ററിനറി പത്തോളജി വിഭാഗത്തിലെ ഡോ.ധനുഷ് കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ ബാധിച്ചതായി സ്ഥിരീകരിച്ചത്.
പരിക്കേറ്റവരിൽ ഭൂരിഭാഗവും ആശുപത്രിയിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.