വയനാട്: വികൃതി കുരങ്ങൻ ചുരത്തിന് താഴെ കൊക്കയിലേക്ക് എറിഞ്ഞ ഐഫോൺ വിനോദസഞ്ചാരിക്ക് അഗ്നിശമനസേന വീണ്ടെടുത്ത് നൽകി. വയനാട്ടിലാണ് സംഭവം. കോഴിക്കോട് പെരുമണ്ണ സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോയാണ് കുരങ്ങ് ചുരത്തിൽ എറിഞ്ഞത്. കോഴിക്കോട്ടുനിന്ന് വയനാട് കാണാൻ ജീപ്പിൽ വന്ന സംഘം വ്യൂ പോയിന്റിലെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.
ഇതിനിടെ കുരങ്ങൻ ജീപ്പിൽ നിന്ന് ഫോൺ എടുത്ത് വ്യൂ പോയിന്റിൽ നിന്ന് താഴേക്ക് എറിഞ്ഞു. ഫോൺ എടുക്കാൻ വഴിയില്ലാതെ ജാസിം അഗ്നിശമനസേനയെ വിളിച്ചു. രാവിലെ ഒമ്പത് മണിയോടെ വ്യൂ പോയിന്റിൽ നിന്ന് ഫോൺ വിളിച്ചതായി കൽപ്പറ്റ ഫയർഫോഴ്സ് അറിയിച്ചു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. ഫയർമാൻ ജിതിൻ കുമാർ എം കയർ കെട്ടി ഫോണെടുക്കാൻ ഇറങ്ങി ഉടമയ്ക്ക് തിരികെ നൽകി.
30 മിനിറ്റ് പരിശ്രമത്തിനൊടുവിൽ ഇറങ്ങി ഫോൺ എടുക്കാൻ സാധിച്ചു. ഫോണിന് കുഴപ്പമൊന്നുമില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ പി.എം, ഫയര്മാൻമാരായ അനൂപ് എൻ എസ്, ധനീഷ്കുമാര്‍ എംപി, ഷറഫുദീൻ ബി, ഹോം ഗാര്‍ഡ് പ്രജീഷ് കെ ബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.