കോഴിക്കോട് : മുക്കം കറുത്തപറമ്പിൽ ലഹരിമാഫിയ ലീഫ് ബെൻഡിങ് വര്‍ക്ക്ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തു. വർക്ക് ഷോപ്പിലെ ജീവനക്കാരൻ തമിഴ്നാട് സ്വദേശി ചിന്നദുരൈയുടെ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെ രാത്രി 11.45 ഓടുകൂടിയാണ് ഈ സംഭവം ഉണ്ടാവുന്നത്. ശനിയാഴ്ച രാത്രി ഉണ്ടായാ സംഭവത്തിലെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. ശനിയാഴ്ച്ച രാത്രി വർക്ക് ഷോപ്പിന് തൊട്ടടുത്ത അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിൽ ഉള്ള അസ്ബി ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കടയിലെ സാമഗ്രികൾ ലഹരി സംഘം അടിച്ചു തകർത്തിരുന്നു.
തുടർന്ന് അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു. അതിനുശേഷം അതിന് ഒരു പ്രതികാര നടപടിയെന്ന രീതിയാണ് പിന്നീട് ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ആക്രമിച്ചത്. അവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതായാണ് വിവരം. താമരശ്ശേരിയിലും കഴിഞ്ഞ മാസം ലഹരിമാഫിയ കടയില്‍ അക്രമം അഴിച്ചു വിട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.