കോഴിക്കോട്: കോഴിക്കോട് നിർത്തിയിട്ട ജീപ്പിന് നേരെ ഗുണ്ടാസംഘം ബോംബെറിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ പെട്രോൾ ബോംബെറിഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു ആക്രമണം.
ഇന്നലെ പുവ്വാട്ടുപറമ്പിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ കൊണ്ടുപോകാനാണ് ജീപ്പ് ആശുപത്രിയിലെത്തിച്ചത്. ഇവരെ പിന്തുടര് ന്ന മറ്റൊരു സംഘം ജീപ്പ് ആക്രമിക്കുകയും ബോംബെറിയുകയും ചെയ്തു.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ജീപ്പിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ജീപ്പിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജീപ്പിന് തീപിടിക്കുംമുമ്പ് സമീപത്തുണ്ടായിരുന്ന ടാക്സി ആംബുലൻസ് ഡ്രൈവർമാർ തീ അണച്ചതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ല.
അക്രമികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.