ന്യൂഡൽഹി∙ ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാരെ കൂടി ഇസ്രയേലിൽനിന്നു തിരിച്ചെത്തിച്ചു. ഹമാസിന്റെ മിന്നലാക്രമണവും ഇസ്രയേലിന്റെ പ്രത്യാക്രമണവും കടുത്തതോടെയാണ് ഇസ്രയേലിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ അജയ് ദൗത്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 211 ഇന്ത്യക്കാരുമായി ആദ്യ വിമാനം ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്
അതെ സമയം ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുള്ള കരയാക്രമണഭീതിയിലാണ് ഗാസ. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗാസയുടെ തെക്കൻമേഖലയിലേക്കു പലായനം തുടങ്ങി. 4 ലക്ഷം പേർ വിട്ടുപോയെന്ന് യുഎൻ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.