കോഴിക്കോട് ദമ്ബതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എന്‍. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ഒമ്പത് മണിയോടെ മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജങ്ഷനു സമീപമായിരുന്നു അപകടം. കുന്നമംഗലത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണ ബസ് ഇരുചക്രവാഹനങ്ങളിലും മുന്നിലെ ബസിലും ഇടിച്ച് കയറുകയായിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കക്കോടി സ്വദേശി ഷൈജുവും ഭാര്യ ജീമയുമാണ് മരിച്ചത്. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇവർക്കുമുന്നിലൂടെ പോവുകയായിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിറകിൽ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികർക്കും ബസിലുണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
ബസ് ഡ്രൈവർ അഖിൽ കുമാറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ് ഷൈജു. വിദ്യാർഥികളായ അഷ്മിത, അശ്വന്ത് എന്നിവരാണ് മക്കൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.