കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത ജെസിബി സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മുക്കം സ്‌റ്റേഷനിലെ എസ്‌ഐ നൗഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജെസിബി സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഇയാള്‍ പ്രതികളെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് റൂറല്‍ എസ്പിയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്പതിന് അര്‍ധരാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത ജെസിബി പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. പകരം മറ്റൊന്ന് കൊണ്ടുവയ്ക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബര്‍ 19ന് കൊടിയത്തൂര്‍ പുതിയനിടത്ത് അപകടത്തില്‍ ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രമാണ് ഉടമയുടെ മകനായ മാര്‍ട്ടിനും സംഘവും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്. അപകടം നടക്കുമ്ബോള്‍ ജെസിബിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. ഇതാണ് കസ്റ്റഡിയില്‍ എടുത്ത ജെസിബി മാറ്റി, മറ്റൊന്ന് വയ്ക്കാന്‍ കാരണം. സംഭവത്തിൽ കൂമ്പാറ സ്വദേശി മാർട്ടിൻ ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.