മുക്കം: കോടികൾ മുടക്കി നവീകരിച്ച എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. മുക്കം-അരീക്കോട് റോഡിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. രണ്ട് ദിവസത്തിനിടെ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് അപകടങ്ങളാണ് നടന്നത്. വലിയപറമ്പിൽ വെള്ളിയാഴ്ച രാത്രി ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം. ശനിയാഴ്ച രാവിലെ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ ഇടിക്കുകയായിരുന്നു.
നെല്ലിക്കാപറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോറിക്ഷയും ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ പന്നിക്കോട് സ്വദേശി ഷെമീറിന്റെ വാരിയെല്ലിനും കാലിനും പരിക്കേറ്റു. മലപ്പുറം ജില്ലയിലെ കുനിയിൽ കീഴ്പറമ്പിലെ ഓട്ടോ ഡ്രൈവർ സുധീഷിന് കാലിനും പരിക്കേറ്റു. വലിയപറമ്ബ് പെട്രോള്‍ പാമ്ബിന് സമീപം കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്ബോള്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അരീക്കോട് സ്വദേശി ചന്ദ്രനും പരിക്കേറ്റു. നെല്ലിക്കാപറമ്ബില്‍ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ പന്നിക്കോട്- വിമാനത്താവളം റോഡിലാണ് അപകടം നടന്നത്.
കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികനെ മാമ്ബറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്.
ചെറിയ മഴ പെയ്താൽ വാഹനങ്ങൾ റോഡിൽ തെന്നി വീഴുന്നു. ഇതോടൊപ്പം റോഡുകളുടെ നവീകരണത്തോടൊപ്പം വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും അശ്രദ്ധയും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അഞ്ച് മാസത്തിനിടെ 35 ഓളം അപകടങ്ങളാണ് നടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.