പിറവം കക്കാട്ടില്‍ ഭാര്യയെ കഴുത്തറത്തുകൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നഴ്‌സിങ്ങിന് പഠിക്കുന്ന രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. കക്കാട് നെടിയാനിക്കുഴി ഭാഗത്ത് തറമറ്റത്തില്‍ ബേബി വര്‍ഗീസ് (58), ഭാര്യ സ്മിത ബേബി (47) എന്നിവരാണ് മരിച്ചത്. മൂത്തമകള്‍ ഫെബ സൂസന്‍ ബേബിക്ക് (21) കഴുത്തിലും ഇളയമകള്‍ അന്ന സാറ ബേബിക്ക് (18) വലത് കൈമുട്ടിലും ഇടത് ചൂണ്ടുവിരലിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു. ഇരുവരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചേ നാലേമുക്കാലോടെയാണ് സംഭവം. കിടപ്പുമുറിയില്‍ തറയിലായിരുന്നു സ്മിതയുടെ മൃതദേഹം. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. പിന്‍ഭാഗത്തെ കിടപ്പുമുറിയിലാണ് ബേബിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഡൈനിങ് ഹാളിന്റെ ഭിത്തിയില്‍ ‘തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ നീതി നടപ്പാക്കുകയാണെന്നും’ മറ്റും എഴുതിവെച്ചിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളുടെ മുറിയിലെത്തിയ ബേബി അവരെ വിളിച്ചുണര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു
‘അമ്മയെ ഞാന്‍ കൊന്നു, നമുക്കെല്ലാവര്‍ക്കും മരിക്കാം’ എന്ന് പറഞ്ഞ ബേബി മൂത്തമകളുടെ കഴുത്തില്‍ കത്തിവെയ്ക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന ഫെബയും അനിയത്തി സാറയും കത്തി തട്ടിമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ ബേബി അവിടെ വെച്ച് കുട്ടികളെ വെട്ടി. എല്ലാവരും കൂടി മരിക്കാമെന്ന് പറഞ്ഞ് ബേബി കുട്ടികളുടെ ദേഹത്തും മുറിയിലും മണ്ണെണ്ണയൊഴിച്ചുവെങ്കിലും തീ കൊളുത്തുംമുന്‍പേ കുട്ടികള്‍ ഓടി മുകളിലത്തെ മുറിയില്‍ കയറി വാതിലടച്ചു. കുട്ടികള്‍ രണ്ടുപേരും മരിക്കാന്‍ ശ്രമിച്ചതായും അന്നയുടെ ഇടത് കൈത്തണ്ടയിലെ മുറിവ് സ്വയം മുറിച്ചതാണെന്നും പോലീസ് പറഞ്ഞു. പിന്നീട് അളവില്‍ കൂടുതല്‍ ഗുളിക കഴിച്ച് ഉറങ്ങിപ്പോയ കുട്ടികള്‍ നേരം പുലര്‍ന്ന് എട്ടരയോടെയാണ് ഉണര്‍ന്നത്. ഇവര്‍ തൊട്ടടുത്ത വീട്ടില്‍ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. മംഗലാപുരത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഫെബയും അന്നയും അവധിപ്രമാണിച്ച് നാട്ടിലെത്തിയതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.