കോഴിക്കോട്: കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി ഷാനവാസ് എന്ന മട്ടാഞ്ചേരി ഷാനു (37) വിനാണ് കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി മോഹനകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറോപ്പടി സ്വദേശിയായ ഫൈസലിനെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ ഫുട്പാത്തിൽ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് മാവൂരിൽ വെച്ച് പ്രതി ഷാനവാസും ഫൈസലും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ടൗൺ സ്‌റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന അനിത കുമാരി പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്‌തു. തുടർന്ന് അന്വേഷണം നടത്തിയ ടൗണ്‍ എസ്.ഐ. അനൂപ് കേസിലേക്ക് ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി, അഡ്വ. എൻ. ഷംസുദ്ദീൻ, അഡ്വ. രശ്മി റാം എന്നിവർ ഹാജരായി. എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരവധി അക്രമണ കേസിലും ഷാനവാസ് പ്രതിയാണ്. മറ്റൊരു കൊലപാത കേസിലും വിചാരണയുണ്ട്. എറണാകുളം ആലുവയില്‍ ചെമ്ബകശ്ശേരിയിലാണ് പ്രതി നിലവില്‍ താമസിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.