‘ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്ബസില്‍ പ്രതിഷേധിച്ച വിദ്യാർത്ഥി വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് എൻ.ഐ.ടി സ്റ്റുഡൻ്റ്സ് വെല്‍ഫെയർ ഡീൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി എസ്‌എഫ്‌ഐ.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനുവരി 22 ന് തീർത്തും ജനാധിപത്യപരമായി പ്രതിഷേധിച്ച വൈശാഖിനെ ‘ ജയ് ശ്രീറാം ‘ മുഴക്കി ആക്രമിച്ച വിദ്യാർത്ഥികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാതെ, ആക്രമിക്കപ്പെട്ട വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്ത എൻ.ഐ.ടി അധികൃതരുടെ സമീപനം അംഗീകരിക്കാനാവില്ല. സംഘപരിവാർ ഗുണ്ടകള്‍ക്ക് കുഴലൂതുന്ന സമീപനമാണ് എൻ.ഐ.ടി അധികൃതർ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്. ‘ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്’ എന്ന പ്ലക്കാർഡുമായിട്ടായിരുന്നു പ്രതിഷേധം.
മതനിരപേക്ഷ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന കേരളത്തില്‍ ഇരുന്ന് ഇത്തരമൊരു നടപടി സ്വീകരിച്ച് മുന്നോട്ട് പോകാൻ എൻ.ഐ.ടി അധികൃതരെ അനുവദിക്കില്ല എന്നും, വൈശാഖിനെതിരെയെടുത്ത നടപടി ഉടൻ പിൻവലിച്ചില്ലെങ്കില്‍ എൻ.ഐ.ടി ക്യാമ്ബസില്‍ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
എസ്‌എൻഎസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.