കോഴിക്കോട്: നഗരത്തിലെ മാലിന്യ സംഭരണത്തിനു പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നു. ഞെളിയന്‍പറമ്ബ്, നെല്ലിക്കോട്, പുത്തൂര്‍ (എലത്തൂര്‍), ഭട്ട്റോഡ് എന്നിങ്ങനെ നാലിടങ്ങളിലാണ് കോര്‍പറേഷന്‍റെ പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഇതില്‍ നെല്ലിക്കോട്, ഭട്ട്റോഡ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രാരംഭഘട്ടത്തിലാണ്. 3.80 കോടി രൂപയാണ് പദ്ധതി ചെലവ്.
ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവിടങ്ങളിലെത്തിച്ചായിരിക്കും വേര്‍തിരിക്കുക. അജൈവ മാലിന്യങ്ങളില്‍ അവിടെ സംസ്‌കരിക്കാന്‍ കഴിയുന്നത് അവിടെ നിന്നും ബാക്കിയുള്ളത് പുറത്തേക്ക് അയക്കുകയും ചെയ്യും.
വെസ്റ്റ്ഹില്ലിലെ സംസ്‌കരണ കേന്ദ്രം കത്തി നശിച്ചതിനാല്‍ മാലിന്യ സംസ്‌കരണത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. നിലവില്‍ നെല്ലിക്കോട് മാത്രമാണ് സംഭരണ കേന്ദ്രമുള്ളത്. ഇതിനടുത്താണ് പുതിയ കേന്ദ്രവും ഒരുങ്ങുന്നത്. ഇതിന് പുറമെ വെസ്റ്റ്ഹില്ലിലെ പ്ലാന്‍റ് പുതുക്കിപ്പണിയാനും നടപടിയുണ്ട്. 1600 സ്‌ക്വയര്‍ഫീറ്റുള്ള പ്രോജക്ടാണ് പരിഗണനയിലുളളത്. കൂടാതെ ഇവിടുത്തെ മാലിന്യം ബയോമൈന്‍ ചെയ്യാനും പദ്ധതിയുണ്ട്.
ഒരു ദിവസം നഗരം പുറത്തേക്ക് വിടുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ 303 ടണ്ണോളം വരും. ഇവയുടെ സംഭരണവും സംസ്‌കരണത്തിനുമായി മാത്രം 4000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം ആവശ്യമാണ്. എന്നാല്‍ നിലവില്‍ 1000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമേയുള്ളൂ.
മാസങ്ങള്‍ക്ക് മുമ്ബാണ് ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. ഇതോടെ മാലിന്യ സംസ്‌കരണം താറുമാറായി. മാലിന്യസംസ്‌കരണത്തില്‍ പ്രതിസന്ധി വന്നതോടെ നഗരത്തിലെ റോഡുകളില്‍ മാലിന്യങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. പലയിടങ്ങളിലും വെള്ളം കെട്ടി നിന്ന് ചീഞ്ഞുനാറാനും തുടങ്ങിയിരുന്നു. ഇതിന് പരിഹാരമാണ് കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ വരുന്നത്. പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ മാലിന്യ ശേഖരണവും സംസ്‌കരണവും കൂടുതല്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനു പുറമെ ഓരോ വാര്‍ഡിലും അജൈവ പാഴ് വസ്തു ശേഖരണത്തിനായി കൂടുതല്‍ എംസിഎഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) കേന്ദ്രങ്ങളൊരുക്കാനും പരിപാടിയുണ്ട്. സംസ്‌കരണ യൂണിറ്റുകളില്‍ മാലിന്യം ഒഴിയുന്ന മുറയ്ക്ക് സിഎഫിലെ മാലിന്യങ്ങള്‍ യൂണിറ്റുകളിലേക്ക് മാറ്റാന്‍ സാധിക്കും. നിലവില്‍ എംസിഎഫുകള്‍ കാര്യക്ഷമമില്ലാത്തതിനാല്‍ മാലിന്യം റോഡരികില്‍ ചീഞ്ഞുനാറുന്ന സ്ഥിതിയുമുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വീടുകളും ഫ്ലാറ്റുകളും നഗരവും മാലിന്യമുക്തമാവുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.