കാളികാവ് മലപ്പുറം ; വാവിട്ടുകരയുന്ന പിഞ്ചോമനയുടെ മുഖമാണ് കണ്ണടച്ചാല്‍ തെളിയുന്നതെന്ന് മാതാവ് ശഹബാനത്ത്. രണ്ടരവയസ്സുകാരിയെ പിതാവ് മര്‍ദിക്കുന്നത് തടയാന്‍ കഴിയാത്ത വിഷമവുമുണ്ട് ശഹബാനത്തിന്. ക്രൂരമര്‍ദനം തടയാന്‍ ശ്രമിച്ച ശഹബാനത്തും മര്‍ദനത്തിനിരയായി.കുഞ്ഞിന്റെ വായ് പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിക്കുകയും തൂക്കിയെടുത്ത് അലമാരയില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് മാതാവ് പറയുന്നത്.
കുഞ്ഞിന്റെ മൂക്കില്‍നിന്ന് നുരയും പതയും വരുന്നതുവരെ മര്‍ദനം തുടര്‍ന്നു. കുഞ്ഞിനെ ശഹബാനത്തില്‍നിന്ന് കഴിവതും അകറ്റിയാണ് മുഹമ്മദ്ഫായിസും വീട്ടുകാരും വളര്‍ത്തിയത്. ശഹബാനത്തിനെയും വീട്ടുകാരെയും ആക്രമിച്ചതിനെതിരേ മുഹമ്മദ് ഫായിസിന്റെ പേരിലുള്ള കേസ് പരിഗണിക്കാനിരിക്കെയാണ് കൊടും ക്രൂരത.പലതവണ പോലീസില്‍ പരാതിപ്പെട്ടപ്പോഴും ഇയാള്‍ മര്‍ദിച്ച് പരാതി പിന്‍വലിപ്പിച്ചിട്ടുണ്ടെന്ന് ശഹബാനത്ത് പറയുന്നു. അത് നടക്കാതെവന്നപ്പോഴാണ് കുഞ്ഞിനുനേരെ തിരിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.