മൊറോക്കോയിലെ ഫെസ് നഗരത്തിൽ നിന്നുള്ള 13 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീഡിയോ. ബന്ധുക്കളും അയൽവാസികളും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പരസ്യമായി പറഞ്ഞു.
എട്ടാം വയസ്സു മുതൽ പിതാവിന്റെ സഹോദരൻ അവളെ ലൈംഗികമായി പീഡിപ്പിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയതിനാൽ അവൾക്ക് ഒരു അമ്മയുടെ പരിചരണം ലഭിക്കുന്നില്ല. മുത്തശ്ശിയുടെ (പിതാവിന്റെ അമ്മ) അനുമതിയോടെയാണ് പലപ്പോഴും പീഡനങ്ങള്‍ നടന്നത്. അവർ ഇടയ്ക്കിടെ വലിയ വടികൊണ്ട് അടിക്കും. എന്നിരുന്നാലും, പിതാവ് പ്രതികരികാറില്ല. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന അമ്മയെ മുറിയില്‍ പൂട്ടിയിട്ടിരുന്നത് പോലെ തന്നെയും ഇവര്‍ മുറിയില്‍ അടച്ചിടുമായിരുന്നു.
അയൽവാസിയും ഒരിക്കൽ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. മൊറോക്കൻ കോടതി അയാളെ വെറും ഒരു വർഷം മാത്രമാണ് തടവിന് ശിക്ഷിച്ചത്. പിതാവിന്റെ സഹോദരൻ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ബാല്‍ക്കണിയില്‍ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ചതിന്റെ മുറിപ്പാടുകള്‍ ആ പതിമൂന്നുകാരിയിലുണ്ട്.
ഫെബ്രുവരി 26 വെള്ളിയാഴ്ചയാണ് ഈ വീഡിയോ പുറത്തുവരുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസിൽ കുറ്റവാളികൾക്ക് ന്യായമായ ശിക്ഷ നൽകാൻ വിസമ്മതിച്ചതിന് മൊറോക്കൻ സർക്കാരിനെതിരായ വൻ പ്രതിഷേധത്തെക്കുറിച്ച് ഈ വീഡിയോയിൽ പൊതുജനങ്ങളെ അറിയിക്കുന്നത്. നിലവിൽ 13 കാരി ഫെസിലെ ഒരു വനിതാ സുരക്ഷാ സംഘടനയുടെ സംരക്ഷണയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









