കോഴിക്കോട്: ചിദാനന്ദപുരി സ്വാമികൾ കേരളത്തിലെ ഹിന്ദു സമൂഹത്തിൻ്റെ ആത്മീയ ആചാര്യനാണ് അദ്ദേഹത്തിനും ആശ്രമത്തിനും എതിരെ നടത്തുന്ന കുപ്രചരണങ്ങളെ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഗണേശോത്സവ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ശ്രീ. എം. എസ് ഭുവനചന്ദ്രജിയുടെ നിർദ്ദേശാനുസരണം ട്രസ്റ്റ് ജില്ലാ ഭാരവാഹികൾ ആശ്രമം സന്ദർശിച്ച് സ്വാമിജിക്കും ആശ്രമത്തിനും പൂർണ്ണ പിന്തുണ അറിയിച്ചു.
“ആശ്രമം വിട്ടുകൊടുത്ത സ്ഥലത്ത് നടന്നിരുന്ന പയറ്റുകളരിയിലെ ആൾക്കെതിരെ ഉയർന്ന പരാതിയുടെ മറ പിടിച്ചാണ് സ്വാമികൾക്കും ആശ്രമത്തിനും എതിരെ ചില ഇടത്- ജിഹാദി കൂട്ട് കെട്ട് കുപ്രചരണം നടത്തുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്യണം എന്നോ, സമഗ്ര അന്വേഷണം വേണം എന്നോ ആവശ്യപ്പെടാതെ ആശ്രമത്തിനെതിരെ കുപ്രചരണം നടത്തുന്നവരുടെ ഉദ്ദേശ ശുദ്ധി വ്യക്തമാണ്. എത്രയൊക്കെ കുപ്രചരണങ്ങൾ നടത്തിയാലും ആ ചൈതന്യത്തെ തകർക്കാനാകില്ല: എന്നും ഭാരവാഹികൾ പറഞ്ഞു.
ട്രസ്റ്റ് ഭാരവാഹികളായ ഷൈജു ഒളവണ്ണ, രാജേഷ് കുമാർ ശാസ്ത, ശ്രീജിത്ത് മായനാട്, പ്രേംജിത്ത് ടി എന്നിവരാണ് ആശ്രമം സന്ദർശിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.