റിയാദ്: സൗദി അറേബ്യയിൽ എത്തുന്ന പ്രവാസികൾക്കും സന്ദർശകർക്കുമുള്ള ക്വാറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്തേക്കുള്ള യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്റൈൻ അഞ്ച് ദിവസമായി കുറയ്ക്കും. നേരത്തെ, സൗദി അറേബ്യയിൽ നിർബന്ധിത ക്വാറന്റൈൻ ഏഴ് ദിവസം ആയിരുന്നു.
വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദിയില്‍ അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം. പുതിയ സംവിധാനം സെപ്റ്റംബർ 23 ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിൽ വരും.
സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. അവർ രണ്ട് പിസിആർ ടെസ്റ്റുകൾക്ക് വിധേയരാകണം. സൗദി അറേബ്യയിലെത്തി 24 മണിക്കൂറിനുള്ളിൽ ആദ്യ പരിശോധനയും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈന്റെ അഞ്ചാം ദിവസം രണ്ടാമത്തെ പരിശോധനയും നടത്തണം. അഞ്ചാം ദിവസം നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്റൈൻ അവസാനിപ്പിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.