ലണ്ടന്‍: കോട്ടയം വൈക്കം സ്വദേശിയായ നഴ്സ് അഞ്ജുവിനെയും രണ്ടുമക്കളെയും ബ്രിട്ടനിലെ വീട്ടില്‍ കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജുവിനെയാണ് (52) പെതര്‍ട്ടണ്‍ കോടതി ശിക്ഷിച്ചത്. 2022 ഡിസംബര്‍ 15-ന് നോര്‍ത്താംപ്റ്റണ്‍ഷയറിലെ കെറ്റെറിങ്ങിലുള്ള വീട്ടിലാണ് അഞ്ജുവിനെ (35) മരിച്ചനിലയിലും മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരെ ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തിയത്. കുട്ടികള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. മൂവരെയും കൊന്നത് താനാണെന്ന് സാജു കോടതിയില്‍ സമ്മതിച്ചിരുന്നു.
അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തില്‍ മദ്യലഹരിയില്‍ കൊലനടത്തുകയായിരുന്നെന്നാണ് സാജുവിന്റെ മൊഴി.അഞ്ജുവിനെക്കൊന്ന് നാലുമണിക്കൂര്‍ ആലോചിച്ചതിനു ശേഷം പിന്നെ കുട്ടികളെയും കൊന്നു. നിങ്ങള്‍ ഭാര്യയുടെ കഴുത്തുഞെരിക്കുമ്പോള്‍ കുഞ്ഞുകുട്ടികള്‍ അവരുടെ അമ്മയ്ക്കുവേണ്ടി അലറിക്കരയുകയായിരുന്നു സാജുവിനെതിരായ വിധിപ്രസ്താവനയില്‍ ജഡ്ജി ജസ്റ്റിസ് പെപ്പെറാള്‍ പറഞ്ഞ വാക്കുകളാണിത്
കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്സായ അഞ്ജുവിനെയും മക്കളെയും കാണാഞ്ഞ് അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തുമ്പോള്‍ സാജു വീട്ടിലുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളില്‍ സ്ത്രീകള്‍ക്കായി തിരഞ്ഞിരുന്നുവെന്ന് കണ്ടെത്തി. കൊലനടന്ന സമയത്തെ ശബ്ദങ്ങളും ഇയാളുടെ ഫോണില്‍നിന്ന് കിട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








