യോഗ്യതയില്ലെങ്കിലും നിലവില്‍ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിക്കുകയും അനര്‍ഹരെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ പട്ടികയില്‍ നിന്നും വിരമിക്കാനുമുള്ള അവസരം ജൂണ്‍ 30ന് അവസാനിച്ചു. തിയ്യതി നീട്ടിക്കൊടുക്കുന്നതു സമ്പന്ധിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും അനര്‍ഹരെന്ന് തോന്നിയാല്‍ പട്ടിക മാറാനാഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്നും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് സപ്ലൈ ഓഫീസര്‍ സജിമോന്‍ അറിയിച്ചു.
പി.എച്ച്.എച്ച് പിംങ്ക്, എ.എ.വൈ മഞ്ഞ എന്നീ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ച് ഉപയോഗിക്കുന്നവര്‍ക്ക് പിഴ കൂടാതെ പട്ടിക മാറാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച തീയ്യതിയായിരുന്നു ജൂണ്‍ 30. തുടര്‍ന്നും അപേക്ഷിക്കാവുന്നതാണ്. നേരിട്ടോ, അക്ഷയവഴിയോ, ഇ.മെയില്‍ വഴിയോ തിരുത്തലിനുള്ള അപേക്ഷ നല്‍കാം. സാധ്യമാകുന്ന പക്ഷം താലൂക്ക് സപ്ലൈ ഓഫിസറെയോ, റേഷനിങ്ങ് ഇന്‍സ്പക്റ്ററേയോ സമീപിക്കാം, ഔദ്യോഗിക മോബൈല്‍ നമ്പര്‍ വഴി അറിയിച്ചാലും മതിയാകും.
കാർഡുകൾ മാറ്റാൻ വിസമ്മതിച്ചവർക്ക് 2016 മുതൽ വാങ്ങിയ സൗജന്യ ഉൽപ്പന്നങ്ങളുടെ വിപണി വില തിരിച്ചടയ്ക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിച്ച് റേഷൻ നേടുന്നവർക്കെതിരെ റേഷൻ കാർഡ് റദ്ദാക്കൽ നടപടിയെടുക്കാം. സര്‍ക്കാര്‍ വകുപ്പു തല നടപടിക്കുപുറമെ കുറ്റം ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനും സാധ്യതയുണ്ട്.
സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാാര്‍-പൊതുമേഖലാ-സഹകരണ മേഖലാ ജീവനക്കാർ, പെൻഷൻകാർ, ആദായനികുതി നൽകുന്നവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനം നേടുന്നവർ, ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഓരേക്കറിധികമുള്ള ഭൂമി, ഏക ഉപജീവന മാര്‍ഗമല്ലാത്ത നാലുചക്ര വാഹനം എന്നിവ കൈവശമുള്ളവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടായിരിക്കില്ല. അത്തരം കാര്‍ഡു ഉടമസ്ഥരോടാണ് മുന്‍ഗണനേതര പട്ടികയിലേക്ക് മാറാന്‍ ആവശ്യപ്പെടുന്നത്. സർക്കാരിന്റെ നിർദേശം പാലിക്കാതെ ആനുകൂല്യങ്ങൾ തുടരുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ കർശനമായി തുടരാം.
യഥാര്‍ത്ഥത്തില്‍ ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാന്‍ അനര്‍ഹര്‍ സ്വമനസാലെ തങ്ങളുടെ മുന്‍ഗണന കാര്‍ഡുകള്‍ മുന്‍ഗണേതര വിഭാഗത്തിലേക്കു മാറ്റാന്‍ തയ്യാറാകണമെന്ന് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ കൂടിയായ സജിമോന്‍ അഭ്യര്‍ത്ഥിച്ചു. അനര്‍ഹമായി കൈവശം വച്ചിട്ടുളള റേഷന്‍ കാര്‍ഡുകള്‍ മാറ്റിയെടുത്തവരെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ നിരവധി അറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അനര്‍ഹരെ കണ്ടെത്താനുളള ഊര്‍ജ്ജിത പരിശോധനകള്‍ക്കാണ് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ തയ്യാറാവുക.
സിവില്‍ സപ്ലൈസ് ഡയറക്ടറില്‍ നിന്നു ലഭിച്ച മൂന്നുമാസത്തില്‍ കൂടുതല്‍ റേഷന്‍ വാങ്ങാത്ത മുന്‍ഗണന കാര്‍ഡുകള്‍, 65 വയസിന് മേല്‍ പ്രായമുളള ആള്‍ക്കാര്‍ മാത്രമുളള കാര്‍ഡുകള്‍, ഒരംഗം മാത്രമുളള കാര്‍ഡുടമകള്‍ അടങ്ങിയ ലിസ്റ്റിന്മേലുളള പരിശോധനയും ഇതോടൊപ്പം നടത്തും. പ്രവാസി എന്ന കാര്യം മറച്ചുവച്ചുകൊണ്ടും മരണപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാതെയും മുന്‍ഗണനാ കാര്‍ഡിലുളള എന്നാല്‍ താമസം മാറിയിട്ടുളളവരുമായ ആള്‍ക്കാര്‍, അവരുടെ പേരുകള്‍ മുന്‍ഗണന കാര്‍ഡില്‍ നിലനിര്‍ത്തി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്ന കാര്യവും പരിശോധകര്‍ ശ്രദ്ധിക്കും. റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താത്ത കാര്‍ഡുടമകള്‍ക്ക് വിട്ടുപോയ ആധാര്‍ നമ്പറുകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ, സപ്ലൈ ഓഫീസില്‍ നിന്നും നേരിട്ടോ ചേര്‍ക്കുവാന്‍ സാധിക്കും. രണ്ടു റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ട വ്യക്തികള്‍ അടിയന്തരമായും നിലനിര്‍ത്തേണ്ട പേര് ഒഴികെ ബാക്കിയുളളവ മറ്റു കാര്‍ഡുകളില്‍ നിന്നും നീക്കം ചെയ്യാനുളള അപേക്ഷയും അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








