ഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 200 പേരുടെ ഫോട്ടോകൾ ദില്ലി പോലീസ് പുറത്തുവിട്ടു. പ്രതിഷേധക്കാരിൽ പലരും അന്ന് ട്രാക്ടറുകളിൽ ചെങ്കോട്ട സ്മാരകത്തിൽ പ്രവേശിച്ചു. അന്നേ ദിവസത്തെ ഏറ്റുമുട്ടലിന്റെ വീഡിയോകൾ പോലീസ് സ്‌കാൻ ചെയ്‌ത് ചിത്രമെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
“ഞങ്ങൾ ചിത്രങ്ങൾ പുറത്തുവിട്ടു, ബന്ധപ്പെട്ടവരെ തിരിച്ചറിയാൻ തുടങ്ങി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർഷകരുമായുള്ള ഏറ്റുമുട്ടലിനെക്കുറിച് ദില്ലി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ പറഞ്ഞു, കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 152 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന്.
കഴിഞ്ഞ നവംബറിൽ ആരംഭിച്ച ഇന്ത്യയിലെ കർഷക സങ്കടനകൾ പുതിയ കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തുടരുകയാണ്. കർഷകർ ഇപ്പോഴും ദില്ലി അതിർത്തിയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









