ഭോപ്പാൽ: ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണ് മധ്യപ്രദേശിലെ സിദ്ധിയിൽ വലിയ അപകടം സംഭവിച്ചത്. ബസ് ബൻസാഗർ കനാലിൽ വീണു. ബസ് പൂർണമായും വെള്ളത്തിൽ മുങ്ങി. ബസ്സിലെ യാത്രക്കാർക്കായി തിരച്ചിൽ തുടരുകയാണ്.
ഇതുവരെ 25 മൃതദേഹങ്ങൾ കനാലിൽ നിന്ന് പുറത്തെടുത്തു. 7 യാത്രക്കാരെ രക്ഷപ്പെടുത്തി. ബസ്സിൽ 54 യാത്രക്കാരുണ്ടായിരുന്നു. മരണസംഖ്യ 45 ൽ കൂടുതലാകുമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. രാവിലെ 11.45 ന് ക്രെയിനിന്റെ സഹായത്തോടെ ബസ് പുറത്തെടുത്തു.
സിധിയിലെ ബസ് അപകടത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദുഖം രേഖപ്പെടുത്തി. ബൻസാഗർ ഡാമിൽ നിന്നുള്ള കനാൽ വെള്ളം നിർത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ശിവരാജ് സിംഗ് ചൗഹാൻ സിദ്ധിയുടെ കളക്ടർക്ക് നിർദേശം നൽകി.
രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ജലനിരപ്പ് കുറയുമെന്നാണ് അദികൃതാർ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









