ദോഹ: അഫ്ഗാനിസ്ഥാന് വിഷയത്തില്‍ ഖത്തറില്‍ നടന്ന സമാധാന യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. അതിവേഗ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത യോഗം പട്ടാള ആക്രമണത്തിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ടുള്ള ഒരു സര്‍ക്കാരിനെയും അംഗീകരിക്കുകയില്ലെന്ന് ആവര്‍ത്തിച്ചു.
വ്യാഴാഴ്ച ദോഹയില്‍ നടന്ന യോഗത്തില്‍ ഇന്ത്യ, ഖത്തര്‍, തുര്‍ക്കി, തുര്‍ക്ക്മെനിസ്ഥാന്‍, താജികിസ്താന്‍, നോര്‍വേ, ജര്‍മനി എന്നീ രാജ്യങ്ങളുടെ സ്പെഷ്യല്‍ എന്വോയ്മാര് പങ്കെടുത്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാന് സര്‍ക്കാരും താലിബാനും തമ്മില്‍ വിശ്വാസമാര്‍ജിക്കാനും രാഷ്ട്രീയമായ സമവായത്തില്‍ എത്തിച്ചേരാനും എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും യോഗം ആവശ്യപ്പെട്ടു. സമ്മിശ്ര ഭരണകൂടം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം തുടങ്ങിയ ആശയങ്ങളും യോഗം മുന്നോട്ട് വച്ചു.
അഫ്ഗാനില്‍ പട്ടാളത്തെ ഉപയോഗിച്ച് പിടിച്ചെടുക്കുന്ന ഒരു ഭരണവും ഐക്യരാഷ്ട്ര സംഘടനയിലോ ലോകതലത്തിലോ അംഗീകരിക്കപ്പെടരുതെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് പുനസ്ഥാപിക്കാനുള്ള ശ്രമം നിരാകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ഇന്ത്യ നേരത്തെ സ്വീകരിച്ചു വന്ന നിലപാടുകള്‍ തന്നെയാണ് ദോഹയിലും ആവര്‍ത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.