തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ ‘അരുണോദയത്തിൽ’ ആദിശങ്കറിനെ (15) കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ ഭൂമികയിൽ പ്രിയരഞ്ജൻ
പറയുന്നത് ഇങ്ങനെ തെറ്റ് പറ്റിപ്പോയി എന്നും മന:പൂർവമല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണ് അപകടത്തിനിടയാക്കിയത് , തെളിവെടുപ്പിനു കൊണ്ടു പോയപ്പോഴും ചോദ്യം ചെയ്യലിലും ഇതു മാത്രമാണ് പ്രിയരഞ്ജൻ ആവർത്തിച്ചത്. കുട്ടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
എന്നാൽ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം തുടരും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകും. തിങ്കളാഴ്ച തമിഴ്നാട്ടിലെ കുഴിത്തുറയിൽ വച്ചാണ് പ്രിയരഞ്ജനെ അറസ്റ്റ് ചെയ്തത്. അപകടം നടന്ന പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലും നാലാഞ്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലും പ്രിയരഞ്ജനെ എത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ക്ഷേത്രത്തിനു മുന്നിലെ തെളിവെടുപ്പ് മൂന്ന് മിനിറ്റിനുള്ളിൽ പൂർത്തിയാക്കി പൊലീസ് മടങ്ങി. വിവരമറിഞ്ഞ് കൂടുതൽ പേർ സ്ഥലത്ത് എത്തുന്നതിനിടെ മറ്റൊരു വഴിയിലൂടെയാണ് പ്രതിയെ പൊലീസ് തിരികെ കൊണ്ടു പോയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








