മലപ്പുറം: കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ഒൻപത് വയസ്സുള്ള റിസാനയും ഏഴ് മാസം പ്രായമുള്ള റിൻസാനയും ആണ് മരിച്ചു. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടികൾ ഉറങ്ങിക്കിടന്ന കിടപ്പുമുറി തകർന്നതാണ് ദുരന്തം സംഭവിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് പരിക്കില്ല. മുഹമ്മദ് കുട്ടിയുടെ വീട് ആണ് തകർന്നത്. റിസാനയും റിൻസാനയും മുഹമ്മദ് കുട്ടിയുടെ കൊച്ചുമക്കളാണ്.
ജില്ലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പാലക്കാടും കനത്ത മഴയാണ്. അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്ബതി ചുരത്തില്‍ റോഡിലേക്ക് മരംവീണു. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറി.
വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.