സ്വന്തം പ്രയത്നത്തിന്റെ ഫലമായി മലയാള സിനിമയുടെ മുൻനിരയിൽ എത്തിയ നടനാണ് ടൊവിനോ തോമസ്. തുടക്കത്തിൽ വളരെ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന നടന്മാരിൽ ഒരാളായി മാറി. സഹനടനായും വില്ലനായും അഭിനയിച്ച് അവിടെ നിന്നാണ് നായകനിലേക്ക് ടൊവിനോ എത്തിയത്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഗ്രിസ്ലി എന്ന ഷോർട്ട് ഫിലിമിലാണ് ടൊവിനോ ആദ്യമായി അഭിനയിച്ചത്.
ടോവിനോയുടെ ഏറ്റവും പുതിയ റിലീസായ മിന്നൽ മുരളി മികച്ച പ്രതികരണവുമായി നെറ്റ്ഫ്ലിക്സിൽ സ്ട്രീം തുടരുകയാണ്. മലയാള സിനിമയിലെ മുൻനിര നടനാകുന്നതിന് മുമ്പ് തനിക്ക് നേരിട്ട തിരിച്ചടികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്.
ടൊവിനോയുടെ വാക്കുകൾ:
‘ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയമായിരുന്നു. മേക്കപ്പ് ചെയ്യുമ്ബോഴാണ് ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്ബോള്‍ മേക്കപ്പ് തുടച്ച് മാറ്റുമ്ബോഴുമെല്ലാം ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ എന്നും വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു. അന്ന് ഞാന്‍ വലിയ നടനൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അയാള്‍ക്ക് ഞാന്‍ വെറ്റ് വൈപ്പ്സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്. അയാള്‍ എന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാന്‍ അപ്പന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനില്‍ പോയത്. എന്നിട്ട് അയാള്‍ കാണുന്ന തരത്തില്‍ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി.
2021 ആയിട്ടും ഇപ്പോഴും പുരോഗമിക്കാത്ത ആളുകള്‍ ചുറ്റിലും ഉള്ള പോലെ തോന്നിയിട്ടുണ്ട്. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. പിന്നെ, ഞാന്‍ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകള്‍ ആളുകള്‍ പടച്ചുവിടുന്നത് എന്തിനാണ് എന്ന് ഇനിക്ക് ഇതുവരേയും മനസിലായിട്ടില്ല. പ്രളയം വരുത്താനും മഴ വരുത്താനും കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആദ്യം ഇത്തരം കഥകള്‍ പറഞ്ഞ് പരത്തുന്നവരെ മുക്കി കൊന്നേനെ. ഇത്തരം കഥകളില്‍ സത്യമില്ലെങ്കിലും ചിലരെങ്കിലും സത്യമാണെന്ന് വിചാരിച്ചേക്കും. അതില്‍ ഒരു ആപത്ത് ഞാന്‍ കാണുന്നുണ്ട്’- ടൊവിനോ തോമസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.