കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ ഭർത്താവ് സജ്ജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പൊലീസ്. വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിനു പുറമെ ഇൻഹീലറുകളും പൊലീസ് കണ്ടെത്തിയിരുന്നു. താൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളായിരുന്നുവെന്ന് സജാദ് പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സജ്ജാദിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സജ്ജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും .ഷഹനയെ സജ്ജാദ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഷഹനയെ ബന്ധുക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും കല്യാണം കഴിഞ്ഞ് 2 മാസത്തിനകം തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നതായും ബന്ധുക്കൾപറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ ഭർത്താവ് കൊലപ്പെടുത്തുമെന്ന വിവരം ഷഹന പലപ്പോഴും പങ്കുവെച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.