കോഴിക്കോട്: യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച ഫറോക്കിലെ പതിനഞ്ചുകാരന് എട്ടിന്‍റെ പണി കിട്ടി. ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി അവശനിലയിലായ 15 വയസ്സുകാരനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മോതിരം കുടുങ്ങിയതിനെ തുടർന്ന് വേദനയിലായ കൗമാരക്കാരനെ വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. കുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അഗ്നിശമനസേനയുടെ സഹായം തേടി.
വിവരമറിഞ്ഞ് വെള്ളിമാടുകുന്ന് ഫയർ റസ്‌ക്യൂ സ്റ്റേഷൻ അധികൃതർ പ്രത്യേക ഫ്ലെക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് ജനനേന്ദ്രിയഭാഗത്ത് കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച്ചുമാറ്റി. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെയാണ് മോതിരം മുറിച്ചത്. ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയഭാഗം മുഴുവൻ വീർത്തു തടിച്ച നിലയിലായിരുന്നു. ഫയർഫോഴ്‌സും ഡോക്ടർമാരും വളരെ ശ്രദ്ധയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫ്ലെക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് മോതിരം മുറിക്കുന്നതിനിടെ, ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പ് ചെയ്യുകയും ഉപകരണം ചൂടാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
ജീവൻ അപകടത്തിലായ കൗമാരക്കാരനെ ഫയർ റെസ്‌ക്യൂ ടീമും ഡോക്ടർമാരും ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എങ്ങനെ മോതിരം കുടുക്കി എന്ന് പലവട്ടം ചോദിച്ചപ്പോൾ രസകരമായിരുന്നു ബാലന്റെ മറുപടി. മൊബൈൽ ഫോണിലെ യൂട്യൂബ് വീഡിയോകൾ കണ്ടാണ് ശനിയാഴ്ച ഇത് ചെയ്തതെന്ന് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്തായാലും പതിനഞ്ചുകാരന് പരിക്കില്ല എന്ന ആശ്വാസത്തിലാണ് ഡോക്ടർമാരും നഴ്സുമാരും കുട്ടിയുടെ വീട്ടുകാരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.