ബാങ്ക് റോഡിലെ അശോക ആശുപത്രി കെട്ടിടം നഗരവികസനത്തിനായി വഴിമാറുന്നു മാനാഞ്ചിറ– വെള്ളിമാടുകുന്ന് നാല് വരി പാതയ്‌ക്കായാണ് വിക്ടോറിയൻ മാതൃകയിലുള്ള കെട്ടിടം പൊളിക്കുന്നത്. 1930 ഒക്ടോബറിലാണ് ഡോ. വി ഐ രാമൻ ആശുപത്രി പണിയുന്നത്. വിദേശത്തുനിന്ന് ബിരുദം നേടിയ ആദ്യകാല ഡോക്ടർമാരിൽ ഒരാളാണ് വി ഐ രാമൻ. വിയന്നയിൽ പഠിച്ചിരുന്നകാലത്ത് അവിടെ പ്രചാരത്തിലുള്ള ശൈലിയിലാണ് കെട്ടിടം തയ്യാറാക്കിയത്. ഡോക്ടറുടെ മകനായ അശോകന്റെ പേരാണ് ആശുപത്രിക്ക് നൽകിയത്. ആദ്യകാലത്ത് എല്ലാ അസുഖങ്ങൾക്കും ഇവിടെ ചികിത്സനൽകിയിരുന്നെങ്കിലും പിന്നീട് പ്രസവത്തിനും നവജാത ശിശു പരിചരണത്തിലേക്കും മാറുകയായിരുന്നു. പ്രധാന കെട്ടിടത്തിന് സമീപം പുതിയ കെട്ടിടങ്ങൾ വന്നെങ്കിലും പഴയ കെട്ടിടം അതേപടി നിലനിർത്തിയിരുന്നു. ഇപ്പോൾ നാലാം തലമുറയിലെ ഡോ.അശ്വിൻ ബാലകൃഷ്ണനാണ് ആശുപത്രി നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.