61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കെ എസ് ചിത്ര ചടങ്ങിൽ മുഖ്യാതിഥിയാകും. ഇന്ന് പതിനൊന്ന് വേദികളിൽ മാത്രമാണ് മത്സരം.
അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിൽ ആരു സ്വര്‍ണ്ണക്കപ്പ് ഉയർത്തുമെന്ന് ഇന്നറിയാം. 891 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മുന്നിലാണ്. 828 പോയിന്റുമായി കണ്ണൂരും 819 പോയിന്റുമായി പാലക്കാടും തൊട്ടുപിന്നിലുണ്ട്.
അഞ്ച് ദിവസം ആവേശത്തിന്റെ നിറവിലായിരുന്നു കോഴിക്കോട്. പതിനായിരക്കണക്കിന് കലാപ്രേമികൾ സദസ്സിൽ തടിച്ചുകൂടി. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വർണക്കപ്പ് സമ്മാനിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് സംഘാടക സമിതി ചെയർമാൻ പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.