കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിൽ വന്‍ വഴിത്തിരിവ്. നാഷനൽ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം പുറത്തെടുത്ത് പരിശോധിച്ച നാല് മൃതദേഹങ്ങളിലും സയനൈഡോ വിഷമോ കണ്ടെത്താനായില്ല. ഫോറൻസിക് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.
2002 നും 2014 നും ഇടയിലാണ് ഇവര്‍ മരിച്ചത്. 2019 ലാണ് അവരുടെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്. ഒന്നാം പ്രതി ജോളി, അന്നമ്മ തോമസിനെ നായ്ക്കളെ കൊല്ലുന്ന വിഷം ഉപയോഗിച്ചും മറ്റ് മൂന്ന് പേരെ സയനൈഡ് നൽകിയുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസിന്റെയും സീലിയുടെയും ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് എന്ന വീട്ടമ്മ സ്വന്തം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയില്‍, ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയുടെ ആദ്യ ഭാര്യ സിലി, മകള്‍ രണ്ട് വയസ്സുളള ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അന്നമ്മ ഒഴികെയുള്ളവരെ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. അന്നമ്മയെ കൊലപ്പെടുത്തിയത് ഡോഗ് കില്‍ എന്ന വിഷം നല്‍കിയായിരുന്നു. ഇവരുടെ മരണം സ്വാഭാവിക മരണമാണെന്നാണ് മറ്റ് ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാല്‍ ടോം തോമസിന്റെ റോജോയ്ക്ക് ചില സംശയങ്ങള്‍ തോന്നിയതോടെയാണ് കൂട്ടക്കൊല പുറത്ത് വന്നത്.
2019 ജൂലൈയിലാണ് റോജോ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ബന്ധുക്കളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ അന്വേഷണം നടന്നില്ല. സ്വത്ത് തര്‍ക്കം മൂലമുളള പരാതിയാണ് എന്നായിരുന്നു പോലീസ് നിഗമനം. പിന്നീട് കെജി സൈമണ്‍ ജില്ലാ പോലീസ് മേധാവിയായി വന്നതിന് ശേഷം റോജോ വീണ്ടും പരാതി നല്‍കി.
തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 6 പേരുടെ മരണത്തിലും ദുരൂഹത ഉളളതായി കണ്ടെത്തി. ഇതോടെ ആറ് മരണങ്ങളിലും വിശദമായ അന്വേഷണം നടത്തിയതോടെയാണ് കഥകളുടെ ചുരുളഴിഞ്ഞത്. കൊലപാതങ്ങള്‍ തന്നെയാണ് എന്ന് ഉറപ്പിച്ചതോടെ കല്ലറകള്‍ തുറക്കാന്‍ തീരുമാനമായി.
ഒക്ടോബര്‍ 4ന് അന്വേഷണ സംഘം കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. പിന്നാലെ ജോളിയെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 2019 ഒക്ടോബര്‍ 5ന് ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവരും പിന്നാലെ അറസ്റ്റിലായി. റോയ് തോമസിന്റെ ഒഴികെ മറ്റാരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല.
റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്ന് കോടഞ്ചേരി പോലീസ് കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. സിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഹൈഡ്രജന്‍ സയനൈഡിന്റെ സാന്നിധ്യമാണ് രാസപരിശോധനയില്‍ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.