കോഴിക്കോട് : ജില്ലയില്‍ സ്ഥിരമായി അതിവേഗവും അലക്ഷ്യമായുമൊക്കെ ബസ് ഓടിച്ച് അപകടം വരുത്തിവെക്കുകയും നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്ത ഡ്രൈവര്‍മാര്‍ക്ക് പൂട്ട്. കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്‍. രാജീവിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ. കെ. ബിജുമോനാണ് 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. അടുത്തിടെനടന്ന സംഭവങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞമാസം കുറ്റിക്കാട്ടൂരില്‍ വാതിലടയ്ക്കാത്തതിനെ തുടർന്ന് യുവതി പുറത്തേക്കുവീണ് അപകടം സംഭവിച്ച ബസിന്റെ ഡ്രൈവറുടെയും പറയഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരായ ദമ്ബതിമാര്‍ ബസ് തട്ടി വീണപ്പോള്‍ കാലിനുമുകളിലൂടെ ബസ് കയറിയിറങ്ങിയ അപകടത്തിലെ ബസിന്റെ ഡ്രൈവറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ മരണത്തിനിടയാക്കിയ ചില ബസ്സപകടങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സിഗ്നൽ മറികടന്ന് അമിതവേഗത, ഡോർ തുറന്ന് ബസ് ഓടിക്കൽ, ഓട്ടമത്സരം തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസാണ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പ്രധാനമായും സസ്‌പെൻഡ് ചെയ്തത്.
സസ്‌പെൻഡ് ചെയ്യപ്പെട്ട ഡ്രൈവർമാർ എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ ത്രിദിന പരിശീലന കോഴ്‌സിൽ പങ്കെടുക്കണം. 35 പേരുള്ളതിനാൽ ഘട്ടംഘട്ടമായാണ് പങ്കാളിത്തം. ഇവരുടെ ആദ്യ ബാച്ച് ബുധനാഴ്ച ആരംഭിക്കും
ക്ലാസിൽ പങ്കെടുക്കാൻ 3000 രൂപയാണ് ചെലവ്. അത് ഡ്രൈവർമാർ വഹിക്കണം. ഇതിന് പുറമെ ജില്ലയിലെ ഏതെങ്കിലും പാലിയേറ്റീവ് കേന്ദ്രത്തിൽ അഞ്ച് ദിവസം സേവനം അനുഷ്ഠിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.