കോഴിക്കോട്: ജില്ലയിലെ ബാലുശേരി കരുമലയിലുണ്ടായ വാഹനാപകടത്തിൽ കുഞ്ഞുൾപ്പെടെ നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. തുടര്‍ന്ന് വായുവില്‍ ഉയര്‍ന്നുപൊങ്ങി. പിന്നീട് നിലത്തുവീണ കാര്‍ കറങ്ങിത്തിരിഞ്ഞ് തലകീഴായി നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൈക്ക് പരിക്കേറ്റ പുനൂർ സ്വദേശിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സീറ്റ് ബെല്‍റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചതിനാലാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.