കോഴിക്കോട്: ജില്ലയിലേക്കുള്ള പ്രധാന കവാടമായ ചുരത്തിന്റെ നിയന്ത്രണം വയനാട് റവന്യൂ, പൊലീസ് അധികൃതര്‍ക്കില്ലെന്നത് പ്രതിസന്ധിയാണ്. നിരന്തരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് അയവുവരുത്താൻ താത്കാലിക സംവിധാനം ഒരുങ്ങുന്നു. എഞ്ചിൻ തകരാർ മൂലം കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ലക്കിടിയിൽ ക്രെയിൻ സംവിധാനം സ്ഥാപിക്കും. പോലീസിനെയും സ്ഥിരമായി നിയമിക്കും. വയനാട്-കോഴിക്കോട് കലക്ടർമാർ നടത്തിയ ടെലിഫോൺ ചർച്ചയിലാണ് തീരുമാനം.
അടിവാരത്തും ക്രെയിന്‍ സൗകര്യമൊരുക്കും. ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് കലക്ടര്‍ എ. ഗീതയോട് നേരിട്ടും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ജില്ലയിലെയും കലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയത്.
താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വലിയ പ്രശ്‌നമാണ്. ഇത്തരം വാഹനങ്ങൾ വേഗത്തിൽ മാറ്റാനുള്ള സംവിധാനം ഉണ്ടാകണമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ലക്കിടിയില്‍ ക്രെയിന്‍ സൗകര്യം ഒരുക്കുന്നത്. എവിടെനിന്നാണോ ക്രെയിന്‍ എത്തിക്കാന്‍ എളുപ്പമെന്ന് നോക്കി എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് രണ്ടുഭാഗത്തും ചുരം അതിര്‍ത്തിയില്‍ ക്രെയിന്‍ സൗകര്യം ഒരുക്കുന്നത്. എത്രയും വേഗം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതൽ ചുരത്തിൽ വൻ കുരുക്കാണ് ചുരത്തില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ മുതല്‍ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. എട്ടാം വളവിൽ കുടുങ്ങിയ ലോറി നീക്കം ചെയ്യാൻ ക്രെയിൻ എത്താൻ വൈകിയതാണ് കുരുക്ക് രൂക്ഷമാക്കിയത്. ഭാരമുള്ള ചരക്കുലോറികളും മൾട്ടി ആക്‌സിൽ ബസുകളും ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത് പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ചുരത്തിലെ ഗതാഗത തടസ്സത്തിന് പ്രധാന കാരണം ഇങ്ങനെ ചരക്ക് കൊണ്ടുവരുന്ന ടിപ്പര്‍ ലോറികളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.