താമരശ്ശേരി: ഗൾഫിലുള്ള ബന്ധുവിന്റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണത്തിനായി താമരശ്ശേരി വെഴുപ്പൂരിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. മുക്കം കൊടിയത്തൂര്‍ എള്ളങ്ങല്‍ വീട്ടില്‍ അലി ഉബൈറാന്‍ (26)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
നാലുമാസംമുമ്ബ് തച്ചംപൊയില്‍ അവേലം പയ്യമ്ബടി മുഹമ്മദ് അഷ്റഫ് എന്ന വിച്ചി(55)യെ തട്ടിക്കൊണ്ടുപോയി മൂന്നു രാത്രിയും രണ്ട് പകലും ബന്ദിയാക്കി ഉപദ്രവിച്ചശേഷം വിട്ടയച്ച സംഭവത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലിന് മുക്കം വലിയപറമ്ബില്‍ വെച്ചാണ് പ്രതിയെ താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയും സംഘവും പിന്തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടിയത്. തമിഴ്‌നാട്ടിൽ ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ അലി ഉബൈറാൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 22-ന് രാത്രിയാണ് വെഴുപ്പൂരില്‍ സ്‌കൂട്ടര്‍ തടഞ്ഞ് മുഹമ്മദ് അഷ്റഫിനെ രണ്ടു വാഹനങ്ങളിലായെത്തിയ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയത്. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുല്‍ സലാമിന്റെയും അലി ഉബൈറാന്റെയും ഉടമസ്ഥതയിലുള്ള സ്വര്‍ണം കേരളത്തിലേക്ക് കടത്താന്‍ അനുവദിക്കാതെ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞു വെച്ചിരുന്നു. ഈ സ്വര്‍ണം വിട്ടുകിട്ടാന്‍ വേണ്ടിയാണ് മുക്കം സ്വദേശിയുടെ ബന്ധുവായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അഷ്റഫിനെ തട്ടിക്കൊണ്ടു പോയി വിലപേശി കിട്ടാനുള്ള സ്വർണ്ണവും പണവും കൈക്കലാക്കാനായിരുന്നു അലി ഉബൈറാനും സംഘവും പദ്ധതിയിട്ടത്.
സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് മലപ്പുറം രണ്ടത്താണി മുഹമ്മദ് ജൗഹറി(33)നെയും മുക്കത്തുവെച്ച് അലി ഉബൈറാന്റെ സഹോദരങ്ങളും കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുമായിരുന്ന എള്ളങ്ങല്‍ ഷബീബ് റഹ്‌മാന്‍ (27), മുഹമ്മദ് നാസ് (23) എന്നിവരെയും അറസ്റ്റുചെയ്തു. ഇവരെ അറസ്റ്റു ചെയ്തതോടെയാണ് എറണാകുളം മരടിലെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ തടങ്കലില്‍ വെച്ച അഷ്റഫിനെ സംഘം വിട്ടയച്ചത്.
അലി ഉബൈറാന് പുറമേ മറ്റു പ്രതികളായ പെരുമണ്ണ പെരിങ്ങോട്ട്പറമ്ബ് വീട്ടില്‍ നൗഷാദ് അലി, മലപ്പുറം രണ്ടത്താണി മാറാക്കര തിരുനിലത്തു വീട്ടില്‍ സാബിത്, രണ്ടത്താണി നരിക്കല്‍വില സാബിത്, രണ്ടത്താണി കുന്നേക്കാട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, ക്വട്ടേഷന്‍ സംഘാംഗമായ എറണാകുളം തൃപ്പൂണിത്തുറ പാലായില്‍ ശിവസദനം വീട്ടില്‍ വീട്ടില്‍ കരുണ്‍, സംഘാംഗങ്ങളായ മറ്റു രണ്ടു പേര്‍ എന്നിവര്‍ ഇനിയും പിടിയിലാവാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.