കോഴിക്കോട്: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അനാവശ്യ പരിഷ്കാരങ്ങൾ ഏർപ്പെടുത്തരുതെന്നും വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബസുടമകൾ സമരത്തിലേക്ക്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 28ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തുമെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബസുകളിൽ അശാസ്തീയമായ പരിഷ്‌ക്കാരങ്ങള്‍ ഏർപ്പെടുത്തുന്നത് പ്രതിഷേധാർഹമാണ്. സ്പീഡ് ഗവര്‍ണര്‍ ,ജി. പി. എസ് സംവിധാനം പോലെ പത്ത് ദിവസത്തിനകം ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദേശം പ്രതിഷേധാർഹമാണ്.
വിദ്യാർഥികളുടെ യാത്രാനിരക്കിന്റെ 50% നിരക്ക് നിശ്ചയിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നെങ്കിലും വിദ്യാർഥികളുടെ കൺസഷൻ പഠിക്കാൻ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചുവെന്നും ഇത് ശരിയായില്ലെന്നും ബസുടമകൾ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എം. തുളസി ദാസ്, സജു എം. എസ്, ടി.കെ. ബീരാന്‍കോയ എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.