ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്ന് കൊച്ചി നഗരം അന്തരീക്ഷ മലിനീകരണത്തിൽ. ഇതിനെതിരെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുസമൂഹവും നിലവിലെ സാഹചര്യത്തിൽ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴിതാ ബ്രഹ്മപുരത്തെ വിഷയത്തിൽ പ്രതികരിച്ച് മമ്മൂട്ടിയും.
കൊച്ചിക്കാർക്ക് ഇനി ശ്വാസം മുട്ടി ജീവിക്കാനാകില്ലെന്നും രാത്രിയിൽ ശ്വാസംമുട്ടലും ചുമയുമായി ഉണർന്ന് ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി പറയുന്നു. തീയും പുകയും അണഞ്ഞാൽ പിന്നെ വേണ്ടത് ബ്രഹ്മപുരം പ്രശ്നത്തിന് ശാശ്വത പരിഹാരമാണെന്നാണ്. ഷൂട്ടിങ്ങിനായി കുറച്ചു ദിവസം പൂനെയിലായിരുന്നു. വീട്ടിൽ വന്നപ്പോൾ മുതൽ ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി മാറി. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനായി വയനാട്ടിൽ എത്തിയിരുന്നു. അപ്പോഴും ശ്വാസം മുട്ടൽ. പലരും തങ്ങളോട് സംസാരിച്ചപ്പോൾ വീട്ടിൽ നിന്ന് മാറിനിൽക്കുകയാണെന്നും വീട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞതായി മമ്മൂട്ടി പറഞ്ഞു.
കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിതെന്നും മമ്മൂട്ടി പറയുന്നു. ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടത്തെ പ്രശ്നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണം. ജൈവമാലിന്യങ്ങൾ വേറിട്ട് സംഭരിച്ച് സംസ്കരിക്കുകയോ ഉറവിട സംസ്കരണ രീതിയോ ഫലപ്രദമാക്കണം. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും മമ്മൂട്ടി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.