തിരുവമ്പാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം കാഴ്ചവൈകല്യമുള്ള ജുവൽ മനോജ് ഫുൾ എ പ്ലസ് നേടിയത് സ്വന്തമായി പരീക്ഷയെഴുതി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ ജ്യുവൽ മനോജ് പകര്‍ത്തെഴുത്തുകാരനില്ലാതെ കമ്പ്യൂട്ടറിൽ പരീക്ഷ എഴുതുകയായിരുന്നു. തിരുവമ്പാടി കറ്റ്യാട് പാറേകുടിയില്‍ മനോജ്-അമ്ബിളി ദമ്ബതികളുടെ മകനാണ്. ജുവൽ മനോജിന്റെ ഇരട്ട സഹോദരി ജുവാന മനോജും ഭിന്നശേഷിക്കാരിയാണ്.
കംപ്യൂട്ടറിൽ മലയാളത്തിലും ഇംഗ്ലീഷിലും നന്നായി ടൈപ്പ് ചെയ്യാൻ അറിയാവുന്ന ജ്വലിന്റെ സ്വന്തമായി പരീക്ഷയെഴുതണമെന്ന മോഹം സ്കൂള്‍ അധികൃതരാണ് സഫലമാക്കിയത്. വിദ്യാർഥിയുടെ അപേക്ഷ പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതി നൽകിയത്. കംപ്യൂട്ടർ എൻജിനീയറാകണമെന്നതാണ് ജുവൽ മനോജിന്റെ സ്വപ്നം. പിയാനോ വായിക്കാനും മിടുക്കനാണ്. ആലുവയിലെ അന്ധവിദ്യാലയത്തിലായിരുന്നു നാലാം ക്ലാസ് വരെ പഠനം.
അഞ്ചാം ക്ലാസിൽ തൃശൂർ അത്താണി ജെഎംജെ ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന ശേഷം പബ്ലിക് സ്കൂളിലാണ് പഠിച്ചത്. എട്ടാം ക്ലാസിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ചേർന്നു. ജസ് വിന്‍ മനോജ്, ജസ് ലിയ മനോജ് എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.