കോഴിക്കോട് : കുറ്റിക്കടവ്-കണ്ണിപ്പറമ്പ് റോഡിൽ ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ യാത്ര ദുഷ്‌കരമായി. നാലുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് കടന്നുപോകാവുന്ന വീതിയുള്ള പാലത്തില്‍ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. വാഹനം ഒരു ദിശയിലേക്ക് കടന്നതിനുശേഷം മാത്രം എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ പാലം കടക്കണം എന്ന സ്ഥിതിയാണ്. മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ തെങ്ങിലക്കടവിൽ ഗതാഗത തടസ്സമുണ്ടായാൽ ബദൽ പാതയായാണ് ഈ പാത പരിഗണിക്കുന്നത്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് കാലമേറെയായി.
അതുകൊണ്ട് തന്നെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. തർക്കങ്ങളും പതിവാണ്. 20 വര്‍ഷം മുമ്ബാണ് ഇ. അഹമ്മദ് എം.പിയുടെ ഫണ്ടുപയോഗിച്ച് ചെറിയ പാലം പണിയുന്നത്. അതുവരെ നടപ്പാലം എന്ന ആശയമുണ്ടായിരുന്നത്.
എന്നാൽ, ചെറുവാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിൽ ചെറിയ പാലം നിർമിക്കാൻ നിർദേശം വന്നപ്പോൾ പണം മുടക്കി നിർമിച്ചു. തോണി നിർത്തി പാലം വന്നപ്പോള്‍ അന്ന് ഏറെ ആശ്വാസമായി. എന്നാൽ, തിരക്ക് വർധിച്ചതോടെ സ്ഥിതി ദുസ്സഹമായിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.