കോഴിക്കോട് : വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
ഇന്നലെ രാത്രി 12 മണിയോടെ കോഴിക്കോട്- മാനന്തവാടി കെ എസ് ആര് ടി സി ബസിലാണ് സംഭവം നടന്നത്. സീറ്റില്ലാത്തതിനാല്‍ ബോണറ്റില്‍ ഇരുന്ന വിദ്യാര്‍ത്ഥിനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. കൊല്ലത്തുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം.
വെള്ളിമാട്കുന്ന് ഭാഗത്ത് എത്തിയതുമുതല്‍ ഡ്രൈവര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബസ് യാത്രയ്ക്കിടയില്‍ ഇബ്രാഹിം തന്നെ കയറിപിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.തുടര്‍ന്ന് യുവതി ബഹളം വയ്ക്കുകയും മറ്റ് യാത്രക്കാര്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബസ് കുന്ദമംഗലത്ത് എത്തിയപ്പോൾ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസ് സര്‍വീസ് തുടര്‍ന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.