കോഴിക്കോട്: കോഴിക്കോട് ഒന്നരവയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. ആന്തരികാവയങ്ങള്‍ തകര്‍ന്ന കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐ സി യുവിലാണ് ചികിത്സയിലുള്ളത്.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം. പോലീസിൽ പരാതിപ്പെടാനും രക്ഷിതാക്കൾ തയ്യാറായിട്ടില്ല. ഈ മാസം 22നാണ് ഒന്നരവയസ്സുകാരിയെ സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. കുട്ടിയുടെ ആന്തരികാവയവങ്ങൾക്കും മലദ്വാരത്തിനും കുടൽ ഉൾപ്പെടെ മുറിവേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. അടിയന്തര നടപടി സ്വീകരിക്കാൻ പന്നിയങ്കര പൊലീസിന് നിർദേശം നൽകിയതായി ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടുകാർ പരാതി നല്‍കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. പരിക്ക് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ കുടുംബത്തിന് കഴിയുന്നില്ലെന്ന് പോലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.